ശാന്തി
തേടുന്ന ഹിംസാക്രമങ്ങളിൽ
സ്വസ്ഥം
വിരാജിയ്ക്കും ദുഷ്ടദൂതർ
കുത്തും
കൊലയും കൊലക്കത്തിയും
ചത്തു
പൊങ്ങുന്നു കുലങ്ങൾ നീളെ
ഇല്ലാവസന്തത്തിൻ
പാട്ടു പാടി
തേരുരുൾപ്പാടുകൾ
നെഞ്ചിലാഴ്ത്തി
കൊട്ടും
കുരവയും ആർപ്പുമായി
സംക്രമിയ്ക്കുന്നിതാ
ക്രൂരദുതർ
സ്നേഹം
നടിച്ചു വശത്താക്കിയും
ശീർഷം
കരണ്ടു നിറം കാട്ടിയും
ഇരയെ
പതുക്കെ വേർപ്പെടുത്തി
കുടുംബം
തകർത്തു ജയ് വിളിപ്പൂ
കാൽ
വെട്ടി കയ്യിറുത്തങ്ങു ദൂരെ
തേഞ്ഞു
പോകാത്ത മുറിവുകളായ്
ദുര
കൊണ്ടാശയപ്പേരു ചേർത്ത്
രക്തം
ഭുജിയ്ക്കുന്നു നീച ദൂതർ
ഗർഭം
പിളർക്കുന്നു ശൂലമൂർച്ച
രക്തമിറ്റാതെ
ചീന്തുന്നു പ്രാണൻ
പിന്തുടർന്നെത്തുന്ന
ബുദ്ധിസേന
ചന്തമുടയുന്നു
സംവാദത്തിൽ
പരമാണു
പൊട്ടിത്തെറിയ്ക്കുമെന്ന്
പരമപുച്ഛത്തിൽ
വീമ്പിളക്കി
ഭീതി
വിതയ്ക്കുന്നു ശതകോടിയിൽ
താക്കോൽ
കിലുങ്ങുന്നരപ്പട്ടയിൽ
ജനപഥങ്ങൾക്കു
മോടി കൂട്ടി
കുഷ്ഠം
വിതയ്ക്കുന്നു മറ്റൊരുത്തർ
ധാർഷ്ട്യം
വിടാതെ വിടുവായകൾ
അധൃഷ്യാ
മൊഴിയും തത്ത്വസാരം
പണ്ടുമുതലുണ്ടേ
ദൂതഭാഷ്യം
വദ്ധ്യനല്ലാത്തൊരു
സന്ദേശകൻ
എന്നിരുന്നാലോ
ഇന്നതല്ലാ
ദൂതനും
ദൂതും കൊലയാളികൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ