അശ്രുപൂജ
– ആത്മരോഷത്തോടെ
തലകുനിയ്ക്കാം
നമുക്കോരോദിനത്തിലും
ദുരന്തങ്ങളിനിയും
ഒരുമ്പെട്ടിറങ്ങുമ്പോള്‍
പാഷാണതുല്യമാം
പക്ഷപാതം മൂത്ത്
ഭര്‍ത്സിച്ചിടാം
വിമര്‍ശത്തെയെമ്പാടും
കെട്ടിപ്പടുത്ത
കുമിളകളോരോന്നായ്
പൊട്ടിച്ചിതറുന്നു; പഠിയ്ക്കുന്നതില്ല നാം
ധാര്‍ഷ്ട്യം, തൊലിക്കനം, കപടമാനവീയങ്ങള്‍
ഒട്ടും
സുഖമുള്ളതല്ലീ കെട്ട കാലത്തിന്‍ ഗതി
രക്തം
പൊടിഞ്ഞും പിടഞ്ഞും പൊലിഞ്ഞു
കുത്തേറ്റു
വീണ ആതുരാലയത്തിന്‍ പ്രാണന്‍
ചങ്ങല
പൂട്ടിക്കിടത്തേണ്ട ലഹരിഭ്രാന്തിനോ-
ടൊന്ന്
കലഹിയ്ക്കുവാന്‍ പോലും വയ്യാതെ
രക്ഷ നേടിയൊളിച്ചത്രേ
രക്ഷകര്‍
രക്ഷ
നേടാനുള്ള പഴുതിനും താഴിട്ട്
വാദിയാക്കി
കുറ്റവാളിയെത്തിടുക്കത്തില്‍
ഭയമെന്ന
കുറ്റം ചാര്‍ത്തി ഉയിര് പോയെന്നാക്കി
മഹാമൌനത്തിന്റെ
തടവറയില്‍ത്തളം കെട്ടും
കനം
വെച്ച നിത്യദു:ഖത്താല്‍ മുഖം പൊത്തി
പതിഞ്ഞ
വിതുമ്പലിലൊരു പ്രചണ്ഡമാം-
പ്രളയത്തിന്നാന്തലോടിരിപ്പാണ് ജനിതാക്കള്‍
ദുര്‍വ്വിധി
പൊതികെട്ടിപ്പുതപ്പിച്ച് കിടത്തിയ
തങ്ങള്‍
തന്‍ പ്രതീക്ഷയും തണലും വെളിച്ചവും
ക്ഷണികമാം
ആള്‍ക്കൂട്ട പുഷ്പാശ്രു പൂജയ്ക്ക് ശേഷം
ചിതാഗ്നിയായ്
നിത്യമായെന്നേയ്ക്കായ് മറയുമ്പോള്‍
മൂകരാം സാക്ഷികള്‍
നമ്മള്‍, മന:സാക്ഷിയറ്റവര്‍
നാണിച്ചു
നില്_ക്കേണ്ടതല്ലേ പ്രബുദ്ധത?
ഇവിടെ, കാമക്കലി പൂണ്ട ലിംഗമുന കവര്‍ന്ന
യാത്രയിലെ
യൌവ്വനം, തെരുവുബാല്യത്തിന്‍
നിരാശ്രയത്വം,
കുടിലില്‍
കുടല്‍ കീറിത്തുളച്ചെടുത്ത ചാരിത്ര്യം,
മഹാമാരി
തീണ്ടിയ പീഡിത രോഗിണി; നീളും പ്രബുദ്ധത
ഇവിടെ, ചെളിയില്‍, തടാകത്തില്‍, കായലി-
ന്നാഴക്കയങ്ങളില്‍
തകര്‍ന്ന യാനങ്ങളില്‍,
പാതയോരത്തെ
മത്സരബുദ്ധിയില്‍
കേണു
വിലയിച്ചൂ എത്രയോ നിശ്വാസങ്ങള്‍?
പഠിച്ചുവോ
നമ്മള്‍ എന്നിട്ടും ?; അരങ്ങത്ത്
താടിവേഷങ്ങള്‍
നിരവധി നിരന്നു നില്ക്കുന്നു
പരസ്പരം ‘ഗ്വാ-ഗ്വാ’ വിളികള്‍ വിളിയ്ക്കുന്നു
പുതുവാര്‍ത്തകള്‍_ക്കൊപ്പം ദുരന്തങ്ങള്‍
മായ്ക്കുന്നു
‘തിളയ്ക്കുന്നതില്ല ചോര നമുക്ക് ഞരമ്പുകളില്‍’
ഷണ്ഡരാം
നമ്മള്‍_ക്കെല്ലാം ഒറ്റയാം “സംഭവം”
എങ്കിലും, ആര്‍ദ്രയാം ആതുര സേവിണീ, സഹോദരീ,
നിനക്കായ്, ഉദകതീര്‍ത്ഥമായ്
ഒരിറ്റശ്രുബിന്ദു; മാപ്പാക്കുക