ബ്ലോഗ് ആര്‍ക്കൈവ്

2012, ഡിസംബർ 23, ഞായറാഴ്‌ച

കുരുട സാക്ഷി




ഹേ! സർവ്വശക്താ,
ഉള്ളിൽ പുളയുന്ന വിഷബീജങ്ങൾ-
ക്കൊന്നിനും മർത്ത്യരൂപം കൊടുക്കാതിരുന്നാലും

ജനനേന്ദ്രിയം തുളഞ്ഞുകയറിയ
കാമാർത്തിയുടെ ഇരുമ്പുദണ്ഡിൻ കൃശാഗ്രം
ദഹനനാളവും കവച്ചെത്തി നില്ക്കുന്നു
രുധിരമിറ്റുന്ന ഹൃദയ കവാടത്തിൽ

താഡനമേറ്റ മസ്തിഷ്ക്കം, പ്രജ്ഞ
മാഞ്ഞിരുളിൽ ശവക്കുഴി തോണ്ടുന്നു
വായ്പിൻ സ്നിഗ്ദ്ധത ചുരത്തേണ്ടും
സ്തനങ്ങൾ അധമദംഷ്ട്രങ്ങൾക്കടിപ്പെട്ടു
സഹികെട്ടശക്തരായ് ഞെരിയുന്നു
മുലക്കണ്ണുകൾ രക്തം വിതുമ്പുന്നു
നിലയില്ലാക്കയം നീന്തിക്കയറേണ്ട
കൈകാലുകൾ ബന്ധനത്തിലാണിപ്പൊഴും

ഹോ! ഒരുത്തൻ തൃഷ്ണ തീർന്നെഴുന്നേറ്റു, പക്ഷെ;
വേഴ്ചയ്ക്കൂഴം കാത്തിനിയെത്ര പേർ? അറിയില്ല....!!

ഇതു കാമമോ ദുഷ്ക്കാമമോ?

ഇഴുകിപ്പിടിയ്ക്കുന്ന ജീവാമ്ളദുർഗന്ധം പേറി
നഗ്നമാം ദേഹം നീരറ്റു പതിയ്ക്കുമ്പോൾ
ഒടുങ്ങാത്ത സംവാദത്തിലുണർന്നിരിയ്ക്കുന്നു മഹാനഗരം
കുരുടസാക്ഷിയായ് കാതറ്റ നീതിബോധവും.






അഭിപ്രായങ്ങളൊന്നുമില്ല: