അലിവിൻ മഹാമേരു താണ്ടി പറന്നിട്ടും
പൊലിയുന്ന
താരമായ് താഴെപ്പതിച്ചുപോയ്
പീലികൾ
പരത്തിയ വർണ്ണങ്ങൾ കെട്ടുപോയ്
പാലിച്ചതില്ല
ദേഹമിരന്ന ശീലങ്ങൾ
കാച്ചിയും
കുറുക്കിയും വാക്കുകൾ നോക്കുകൾ
നിമിഷവേഗത്തിൽ
കനം വെച്ചടിവെപ്പൂ
ഉള്ളിന്റെയുള്ളിൽ
പ്രാണന്റെ കുറുകൽ നിലച്ചപ്പോൾ
അടങ്ങാത്ത
തേങ്ങലായ് ജന്മബന്ധങ്ങളും
നട്ടെല്ലു
പൊട്ടിത്തകർന്ന പൊട്ടമോഹങ്ങൾ
കാട്ടാറു
തലതല്ലുന്ന ഈതിബാധയായ്
കറുത്ത
പക്ഷത്തിലുദിയ്ക്കാത്ത ചന്ദ്രനായ്
ഭഗ്നമാം
രാശിയിൽ പോർവഴി തേടുന്നുവോ?
എൻ
വിഷാദമൗനങ്ങളേ, പൊറുക്കുകില്ലേ
നീണ്ട
രാത്രിയാമങ്ങളിൽ ഉറക്കു പാട്ടായ്
തെല്ലൊന്നറച്ചു
നിന്നെങ്കിലും മൂളുകില്ലേ
എൻ
കൺകളിൽ കുഞ്ഞുകണമായൂറുകില്ലേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ